പറയാം നമ്മുക്കു കഥകള്‍ കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ ജനിച്ചു . ഡല്‍ഹി ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്‌ളീഷില്‍ ബിരുദാനന്തര ബിരുദം . പറയാം നമ്മുക്കു കഥകള്‍,മയില്‍പ്പീലി സ്പര്‍ശം,താവോ ഗുരുവിന്റെ വഴി,അഷിതയുടെ നോവലെറ്റുകള്‍,പീറ്റര്‍ എന്ന മുയലും മറ്റു കഥകളും,വിസ്മയ ചിഹ്നങ്ങള്‍ , അപൂര്‍ണ്ണ വിരാമങ്ങള്‍ , അഷിതയുടെ കഥകള്‍ , മഴമേഘങ്ങള്‍ , റൂമി പറഞ്ഞ കഥകള്‍ നിലാവിന്റെ നാട്ടില്‍ , താവോ തെ ചിങ്ങ് , ഒരു സ്ത്രീയും പറയാത്തത് , ശിവേന നര്‍ത്തനം അമ്മ , എന്നോട് പറഞ്ഞ നുണകള്‍ , കൊച്ചു രാജകുമാരന്‍ , കുട്ടികളുടെ രാമായണം , കുട്ടികളുടെ ഭാഗവതം , മയില്‍ പീലിസ്പര്‍ശം (Audio Book),സ്നേഹം തന്നെ സ്നേഹത്താലെഴുതിയത് , 365 കുഞ്ഞു കഥകള്‍ ,വിഷ്ണു സഹസ്രനാമംഎന്നിവ കൃതികള്‍ . പുരസ്കാരങ്ങള്‍ - കേരളം സാഹിത്യ അക്കാദമി അവാർഡ് ,ഇടശ്ശേരി അവാര്‍ഡ് , അങ്കണം അവാര്‍ഡ് , തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ് , ലളിതാംബികാ അന്തര്‍ജ്ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള പുരസ്കാരം.