പേടിക്കേണ്ട, തിരിച്ചു വരില്ല എപേടിക്കേണ്ട, തിരിച്ചു വരില്ല എന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ആഴത്തിലേയ്ക്ക്, ആധുനികാന്തര കഥയില്‍ ജീവിതത്തിന്റെ തെളിവുകള്‍ സമ്മാനിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഇറങ്ങിച്ചെല്ലുകയാണ്. തന്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓര്‍മ്മകളുടെ ഈ ആല്‍ബത്തില്‍ നമ്മില്‍ പലരുടെയും ഫോട്ടോകള്‍ ഉണ്ട് എന്ന് ഈ കഥാകാരന്‍ എഴുതുന്നു. തീഷ്ണാനുഭവങ്ങളുടെ ജീവപര്യന്തത്തിനു വിധിച്ച അദൃശ്യനായ ആ ന്യായാധിപന്‍ സമര്‍പ്പിച്ച ഉള്ളെഴുത്ത് ന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ആഴത്തിലേയ്ക്ക്, ആധുനികാന്തര കഥയില്‍ ജീവിതത്തിന്റെ തെളിവുകള്‍ സമ്മാനിച്ച ശിഹാബുദ്ദീന്‍ പെയ്ത്തുകടവ് ഇറങ്ങിച്ചെല്ലുകയാണ്. തന്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓര്‍മ്മകളുടെ ഈ ആല്‍ബത്തില്‍ നമ്മില്‍ പലരുടെയും ഫോട്ടോകള്‍ ഉണ്ട് എന്ന് ഈ കഥാകാരന്‍ എഴുതുന്നു. തീഷ്ണാനുഭവങ്ങളുടെ ജീവപര്യന്തത്തിനു വിധിച്ച അദൃശ്യനായ ആ ന്യായാധിപന്‍ സമര്‍പ്പിച്ച ഉള്ളെഴുത്ത്
1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവിൽ ജനിച്ചു.പിതാവ്:സി.പി. ഇബ്രാഹിം,മാതാവ്:ഖദീജ.ഹിദായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ,രാമജയം യു.പി.സ്കൂൾ,വളപട്ടണം ഗവ.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ,ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.ഭാര്യ:നജ്മ.എം.കെ,മക്കൾ:റസൽ,റയ്ഹാൻ,റിയാ റസിയ,സഹീർ.യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബൈയിൽ പത്രപ്രവർത്തകനായി കുറച്ചുകാലം ജോലിനോക്കിയ ശിഹാബുദ്ദീൻ ഇപ്പോൾ ചന്ദ്രിക വാരികയുടെ പത്രാധിപരാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകൾക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ കസവിന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്